Indian Cooperator

51 രാജ്യങ്ങളില്‍ മികച്ച സ്ഥാപനമായി എന്‍.എസ്.; ഈ പുരസ്‌കാരം നേടുന്ന ഇന്ത്യയിലെ ആദ്യ സഹകരണ സ്ഥാപനം

കൊല്ലത്തെ എന്‍.എസ്. സഹകരണാശുപത്രിക്ക് അന്താരാഷ്ട്ര സഹകരണസഖ്യത്തിന്റെ ( ഐ.സി.എ. ) 2024-25 ലെ കോഓപ്പറേറ്റീവ് ഗ്ലോബല്‍ എക്‌സലന്‍സ് അവാര്‍ഡ്. ശ്രീലങ്കയിലെ കൊളംബോയില്‍ സമാപിച്ച ഐ.സി.എഏഷ്യാ പെസഫിക് സമ്മേളനത്തില്‍ എന്‍.എസ്. ആശുപത്രി പ്രസിഡന്റ് പി. രാജേന്ദ്രന്‍ അവാര്‍ഡ് ഏറ്റുവാങ്ങി.

ഏഷ്യാപെസഫിക് മേഖലയിലെ 51 രാജ്യങ്ങളില്‍നിന്നുള്ള 57 നോമിനേഷനുകളില്‍നിന്നാണ് എന്‍.എസ്. ആശുപത്രി ഈ അന്താരാഷ്ട്ര പുരസ്‌കാരത്തിന് തിരഞ്ഞെടുക്കപ്പെട്ടത്. അന്താരാഷ്ട്ര ആരോഗ്യപരിചരണസ്ഥാപനത്തിന്റെ ( ഐ.സി.എച്ച്.ഒ ) ഡയറക്ടര്‍ബോര്‍ഡംഗമായി ഈയിടെ തിരഞ്ഞെടുക്കപ്പെട്ട പി. രാജേന്ദ്രന്‍ ഐ.സി.എഎ.പി. സമ്മേളനത്തില്‍ ഇന്ത്യയെ പ്രതിനിധാനം ചെയ്തു പങ്കെടുക്കുകയുണ്ടായി.

സി.പി.ഐ.എം. നേതാവും മുന്‍ എം.പി.യുമായ പി. രാജേന്ദ്രന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന എന്‍.എസ്. സഹകരണാശുപത്രി ഇതിനകം സംസ്ഥാനസര്‍ക്കാരിന്റെ സഹകരണഎക്‌സലന്‍സ് പുരസ്‌കാരമടക്കം ഒട്ടേറെ ബഹുമതികള്‍ കരസ്ഥമാക്കിയിട്ടുണ്ട്. 396 കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ ആശുപത്രിയില്‍ നടന്നുവരികയാണ്. അന്തരിച്ച സി.പി.ഐ.എം. നേതാവ് എന്‍. ശ്രീധരന്റെ സ്മരണയ്ക്കായി സ്ഥാപിച്ചിട്ടുള്ള എന്‍.എസ്. സഹകരണാശുപത്രി കേരളബാങ്ക് കഴിഞ്ഞാല്‍ ഏറ്റവുമധികം ഓഹരിമൂലധനമുള്ള സഹകരണസംഘമാണ്. സംഘത്തിന്റെ വാര്‍ഷികവരുമാനം 250 കോടി രൂപയാണ്.

കോഴിക്കോട്ടെ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണസംഘം ( യു.എല്‍.സി.സി.എസ് ) ചീഫ് പ്രോജക്ട് കോഓര്‍ഡിനേറ്ററും യു.എല്‍. സൈബര്‍ പാര്‍ക്കിന്റെ ചീഫ് ഓപ്പറേറ്റിങ് ഓഫീസറുമായ ടി.കെ. കിഷോര്‍കുമാര്‍ ഐ.സി.എഎ.പി. സമ്മേളനത്തില്‍ ഐ.സി.എ-എ.പി.യുടെ കൃഷിപരിസ്ഥിതി സമിതിയുടെ വൈസ് ചെയര്‍മാനായും തിരഞ്ഞെടുക്കപ്പെട്ടു.

Related posts

കര്‍ണാടകയില്‍ സംഘത്തില്‍നിന്നു 65 കോടി തട്ടി സ്വത്ത് വാങ്ങിക്കൂട്ടിയ പ്രസിഡന്റിനെയും ഭര്‍ത്താവിനെയും ഇ.ഡി. പൂട്ടി

Indian Cooperator

പാലുല്‍പാദനം കൂട്ടാന്‍ ക്ഷീരസംഘങ്ങളെ സജീവമാക്കി നിലനിര്‍ത്തണമെന്ന സഹകരണ വകുപ്പ് ഉദ്യോഗസ്ഥരുടെ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചു

Indian Cooperator

സഹകരണ സംഘത്തിലെ അംഗങ്ങള്‍ക്ക് സബ്‌സിഡി നിരക്കില്‍ വാഹനങ്ങള്‍ വാങ്ങാനുള്ള പദ്ധതിക്കായെന്ന് വിശദീകരണം

Indian Cooperator
error: Content is protected !!